Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyank Kharge

ആർഎസ്എസ് പ്രവർത്തിക്കുന്നത് പരസ്യമായി, മന്ത്രിക്ക് മറുപടിയില്ല: മോഹൻ ഭാഗവത്

ന്യൂഡൽഹി: കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിന് മറുപടി നൽകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.

സംഘടന രജിസ്റ്റർ ചെയ്യണമെന്നും സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടെയുള്ളവ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുടെ കത്ത്. എന്നാൽ ഇത് വെറും രാഷ്ട്രീയം മാത്രമാണെന്നും ഇത്തരം ഗിമ്മിക്കുകൾ ശീലിച്ചവർക്ക് മുന്നിലാണ് ഇവയൊക്കെ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

തങ്ങൾക്ക് ഇത്തരം കാര്യങ്ങളെല്ലാം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇതിനകം തന്നെ സംഘടന ഇവ ശീലിച്ചു കഴിഞ്ഞതാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഒന്നും നടക്കാതിരുന്നാൽ എന്തോ കുറവുള്ളതുപോലെയാണ് തങ്ങൾക്ക് തോന്നാറുള്ളതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ആർഎസ്എസ് പരസ്യമായാണ് പ്രവർത്തിക്കുന്നതെന്നും ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. "രജിസ്റ്റർ ചെയ്യാത്ത നിരവധി കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ഹിന്ദു മതം രജിസ്റ്റർ ചെയ്തിട്ടില്ല, പല കാര്യങ്ങളും രജിസ്റ്റർ ചെയ്തിട്ടില്ല.' അദ്ദേഹം പറഞ്ഞു.

സർക്കാരിൽ നിന്ന് ഫണ്ട് കൈപ്പറ്റാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് രജിസ്ട്രേഷൻ ആവശ്യം. എന്നാൽ ആർഎസ്എസിന്‍റെ കാര്യത്തിൽ, സംഘടന അവിടെ ഉണ്ടെന്ന കാര്യം സർക്കാരിന് കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് ഭരണകാലത്ത് ജനവികാരമായാണ് സംഘം ആരംഭിച്ചത്. "സർക്കാർ ഞങ്ങളെ രണ്ടുതവണ നിരോധിച്ചു. പിന്നീട് ആ നിരോധനം നീക്കി. ഒരിക്കൽ കോടതി ഉത്തരവിലൂടെയും മറ്റൊരിക്കൽ സത്യാഗ്രഹത്തിലൂടെയും. അതുകൊണ്ട് സർക്കാരിന് ഞങ്ങളെക്കുറിച്ച് അറിയാം. ആർഎസ്എസിനെ നിരോധിച്ചു എന്നതിനർഥം ആർഎസ്എസ് അവിടെയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു എന്നാണ്. ആർഎസ്എസ് അംഗീകരിക്കപ്പെട്ടതാണ്.'- അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 100 വർഷമായി രജിസ്റ്റർ ചെയ്യണമെന്ന് തങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടില്ല. തങ്ങളുടെ എഴുതപ്പെട്ട ഭരണഘടന സർക്കാരിന്‍റെ പക്കലുണ്ട്. 1950-കളിൽ തന്നെ അത് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആർഎസ്എസ് 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രിയങ്ക് ഖാർഗെ കത്തിലൂടെ ശക്തമായ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരും ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടന, സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്' എന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കിയിരുന്നു.

Kerala

ആർഎസ്എസിനു ബാധകമല്ലാത്ത നിയമം ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരേ ഉപയോഗിക്കുന്നു: പ്രിയങ്ക് ഖാർഗെ

തിരുവനന്തപുരം: രജിസ്ട്രേഷൻ പോലുമില്ലാതെ രാജ്യത്ത് പ്രവർത്തിക്കുന്ന ആർഎസ്എസിന് ബാധകമല്ലാത്ത നിയമം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നയം രാഷ്‌ട്രീയ താക്കീതിന്‍റെ ഭാഗമാണെന്നു കർണാടക ഐടി മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഭേദഗതി ബിൽ കൊണ്ടു വരുന്നത് എഫ്സിആർഎ വഴി വരുന്ന ഫണ്ടിന്‍റെ ഉത്തരവാദിത്വം ഉറപ്പാക്കാനാണെന്നാണ് കേന്ദ്ര വാദം. എന്നാൽ, ഈ ഉത്തരവാദിത്വം ആർഎസ്എസിന് ലഭിക്കുന്ന ഫണ്ടിനോ ബിജെപിയുടെ ഇലക്ടറൽ ബോണ്ടിനോ പിഎം കെയർ ഫണ്ടിനോ ബാധകമല്ല. എഫ്സിആർഎ ഭേദഗതിയുടെ ഗൂഢലക്ഷ്യം ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അവരുടെ ആസ്തി കൈക്കലാക്കുകയുമാണ്.

ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹ്യ സേവനത്തിനുമായി നടത്തുന്ന വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയവയെല്ലാം ഇതുവഴി സർക്കാരിനു നിയന്ത്രിക്കാനാകും. ജാതിക്കും മതത്തിനുമപ്പുറം സാധാരണക്കാരെയും ഇതു ബാധിക്കും.

എഫ്സിആർഎ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്രം പറയുന്നത്. കഴിഞ്ഞ 12 വർഷമായി മോദിയും അമിത്ഷായും അജിത് ഡോവലും ചേർന്നിട്ടും ഈ ആരോപണത്തിനു തെളിവു കണ്ടെത്താനായില്ല. ഈ വിഷയം നിയമപരം മാത്രമല്ല, രാഷ്‌ട്രീ യ താക്കീതിന്‍റെ ഭാഗം കൂടിയാണ്.

എഫ്സിആർഎ വിഷയത്തിൽ കോണ്‍ഗ്രസിനൊപ്പം പാർലമെന്‍റിൽ പ്രതികരിക്കാൻ ഇടതുപക്ഷം തയാറാകാത്തത് ബിജെപിയുമായുള്ള ഡീലിന്‍റെ ഭാഗമാണ്. ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചില്ല എന്നതുകൊണ്ട് ബിജെപി പിന്മാറി എന്നർഥമില്ല.

രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഇതുവരെ നരേന്ദ്ര മോദിയെ വിമർശിച്ചു കണ്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രം കേരളത്തിലെ ഇടതു നേതാക്കളെ താലോലിക്കുന്നു. മോദി-പിണറായി പരസ്പര സഹകരണമാണ് യഥാർഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഐടി മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ കർണാടകത്തിന്‍റെ ഐടി വ്യവസായ വികസനത്തിനായി ഒന്നുംചെയ്തില്ലെന്നും കർണാടക ഐടി മന്ത്രി ആരോപിച്ചു. കർണാടക പുറംതള്ളിയ രാജീവ് ചന്ദ്രശേഖറെ ബിജെപി കേരളത്തിലേക്കു തള്ളിയിരിക്കുകയാണെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു.

Latest News

Corehub Up